Sunday, 18 September 2016

പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനക്കമ്ബനികളുടെ തീവെട്ടിക്കൊള്ള



കൊച്ചി • ഉല്‍സവ സീസണ്‍ കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്ബനികളുടെ തീവെട്ടിക്കൊളള. സൗദി സെക്ടറിലേക്ക് റെക്കോര്‍ഡ് ചാര്‍ജാണ് വിമാനകമ്ബനികള്‍ ഈടാക്കുന്നത്. ഒാണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്ക് തന്നെ മടങ്ങുന്നവരെ ലക്ഷ്യമിട്ടാണ് വിമാനക്കൂലി നാലിരട്ടി വരേയായി വര്‍ധിപ്പിച്ചത്.

അവധിക്ക് ശേഷം ഗള്‍ഫിലെ സ്കൂളുകളില്‍ അധ്യായനം ആരംഭിക്കുന്നതും വിമാനക്കമ്ബനികള്‍ മുതലെടുക്കുകയാണ്. പതിനയ്യായിരം മുതല്‍ പതിനെട്ടായിരം രൂപ വരേയുണ്ടായിരുന്ന സൗദി സെക്ടറിലേക്ക് ടിക്കറ്റ് ഒന്നിന് 62000 രൂപ വരെ വിമാനകമ്ബനികള്‍ ഈടാക്കുന്നുണ്ട്. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന യുഎഇ സെക്ടറിലേക്ക് ഇരുപതിനായിരം മുതല്‍ ഇരുപത്തിഏഴായിരം വരേയാണ് ടിക്കറ്റ് നിരക്ക്.


ഇനി ചോദിക്കുന്ന പണം കൊടുത്താലും ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല. മലയാളികള്‍ ആശ്രയിക്കുന്ന മംഗലുരു, കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റ് കൊള്ള അല്‍പമെങ്കിലും കുറയാന്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

No comments:

Post a Comment