Sunday, 18 September 2016

കുറ്റ്യാടിയിലെ മലവെള്ളപ്പാച്ചില്‍ മരിച്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കടന്തറപ്പുഴയില്‍ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ



കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെടവരെല്ലാം കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളിലെ കോതോട് സ്വദേശികളാണ്. തൃശ്ശൂരില്‍ നിന്ന് എത്തിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്.
കാണാതായ മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചയും തുടരുകയാണ്. മാവട്ടത്തിന് സമീപം കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടെയാണ് അപകടം. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (22) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് വൈകുന്നേരം
പശുക്കടവ് സെന്റര്‍ മുക്കിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. പൂഴിത്തോട് മിനിജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന് സമീപത്തായാണ് അപകടം. കോതോട് ഇവര്‍ കുളിക്കാനിറങ്ങുമ്ബോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പൊടുന്നനെ ജലനിരപ്പ് ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ താഴേക്ക് ഒലിച്ചു. മരച്ചില്ലകളിലും മറ്റും പിടികിട്ടിയവരാണ് രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മൊബെല്‍ ഫോണും വസ്ത്രങ്ങളും വെക്കാന്‍ കരയ്ക്ക് കയറിയതുകൊണ്ടാണ് അപകടവിവരം പെട്ടെന്ന് പുറത്തെത്തിയത്.

No comments:

Post a Comment